നാഗ്‌പൂർ: വിമാന യാത്രക്കിടെ 7 വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ലഖ്‌നൗ-മുംബൈ ഗോ എയർ വിമാനത്തിലാണ് സംഭവം നടന്നത്. കുട്ടിക്ക് ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നാഗ്‌പൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്‌ച രാവിലെ 7.25ന് വിമാനം അടിയന്തിരമായി ഇറക്കിയിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉത്തർപ്രദേശ് സ്വദേശിയായ ആയുഷി പൻവാസി പ്രജാപതിയാണ് മരിച്ചത്. കുട്ടിയും പിതാവും കൂടി വിദഗ്‌ധ ചികിൽസക്കായി മുംബൈയിലേക്ക് പോകുന്ന വഴിയാണ് സംഭവം.
കുട്ടിയുടെ ആന്തരികാവയവങ്ങൾ വിദഗ്‌ധ പരിശോധനക്കായി അയച്ചു. കുട്ടിക്ക് വിരൾച്ച രോഗം ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വിമാനയാത്രക്ക് മുൻപ് രോഗവിവരം പിതാവ് വെളിപ്പെടുത്തിയിരുന്നില്ല. ശരീരത്തിൽ ഹീമോഗ്ളോബിന്റെ അളവ് 8 മുതൽ 10 ഗ്രാം വരെ കുറവാണെങ്കിൽ വിമാനയാത്ര അനുവദനീയമല്ല. എന്നാൽ കുട്ടിക്ക് 2.5 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളു. ചികിൽസക്കായി മുംബൈയിലേക്ക് പോകാനായാണ് ഇരുവരും വിമാനയാത്ര തിരഞ്ഞെടുത്തതെന്നും അധികൃതർ അറിയിച്ചു.
Read also: കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി; ഹരജി പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍