ഏറ്റുമുട്ടല്‍; അഫ്‌ഗാനില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്

By Staff Reporter, Malabar News
Afghanistan-Taliban killed
Representational Image
Ajwa Travels

കാബൂള്‍: കഴിഞ്ഞ നാല് ദിവസത്തിനിടെ അഫ്‌ഗാനിസ്‌ഥാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. 500 ഭീകരര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

അഫ്‌ഗാന്‍ സേനയും താലിബാന്‍ ഭീകരരും തമ്മില്‍ 20ലധികം പ്രവിശ്യകളിലും ഒന്‍പത് നഗരങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇതുവരെ 967 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി അഫ്‌ഗാൻ സുരക്ഷാ-പ്രതിരോധ സേന വക്‌താവ് അറിയിച്ചു. വടക്കുകിഴക്കൻ പ്രവിശ്യയായ തഖാറിൽ താലൂഖാൻ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വ്യാപക ഏറ്റുമുട്ടലുകൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്‌ചയായി നഗരം താലിബാൻ ആക്രമണത്തിന്റെ ഭീതിയിലാണ്. കൂടാതെ വടക്കൻ കുണ്ടുസ് നഗരത്തിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ട്.

അഫ്‌ഗാനിസ്‌ഥാനില്‍ നിന്നും അമേരിക്കന്‍ സേന പിന്‍വാങ്ങിയതിനു പിന്നാലെ കൂടുതല്‍ പ്രദേശം കൈയ്യടക്കാനാണ് താലിബാന്‍ ശ്രമം. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പര്‍വാനിലെ സോര്‍ഖ് ഇ പാര്‍സ ജില്ലയുടെയും ഗസ്‌നിയിലെ മെയില്‍സ്‌റ്റാന്‍ ജില്ലയുടെയും നിയന്ത്രണം തിരിച്ചു പിടിച്ചതായി അഫ്‌ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജൂലൈ 16ന് കാണ്ഡഹാർ പ്രവിശ്യയിലെ സ്‌പിൻ ബോൽദാക് ജില്ലയിൽ വെച്ച് അഫ്‌ഗാൻ സേനയും താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടിരുന്നു. അഫ്‌ഗാൻ സേനയും താലിബാനും നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന ഈ പ്രദേശത്തെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെയാണ് സിദ്ദിഖി കൊല്ലപ്പെട്ടത്.

അതേസമയം രാജ്യത്തെ പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനായി അഫ്‌ഗാൻ ഉദ്യോഗസ്ഥസ്‌ഥർ താലിബാൻ പ്രതിനിധി സംഘവുമായി ദോഹയിൽ ചർച്ച നടത്തുകയാണ്. ആദ്യ ഘട്ടമായി 7,000 തടവുകാരെ മോചിപ്പിക്കാനും യുഎൻ കരിമ്പട്ടികയിൽ നിന്ന് തങ്ങളുടെ നേതാക്കളുടെ പേരുകൾ നീക്കം ചെയ്യാനും താലിബാൻ ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

Most Read: സുപ്രീം കോടതി വിമര്‍ശനം; കന്‍വാര്‍ യാത്രയ്‌ക്ക് അനുമതി നിഷേധിച്ച് ഡെല്‍ഹിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE