തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ളാസുകാരി ആത്‍മഹത്യ ചെയ്‌ത നിലയിൽ. സംഭവത്തിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിന് വേണ്ടി നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്‌ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോൻ എന്ന പതിനെട്ടുകാരൻ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിയും സഹോദരിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച പെൺകുട്ടി ആത്‍മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് സഹോദരിയും ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്തു പ്രവേശിച്ച് പെൺകുട്ടിയേയും കൊണ്ട് ആശുപത്രിയിൽ എത്തിയെങ്കിലും മരണം സ്‌ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജോമോൻ കടന്നുകളഞ്ഞു.
പെൺകുട്ടിയെ ജോമോൻ മർദിച്ചുവെന്ന് സഹോദരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read also: എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; കെ അയ്യപ്പനെ കസ്‌റ്റംസ് വിട്ടയച്ചു