തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കസ്‌റ്റംസ് അദ്ദേഹത്തെ വിട്ടയച്ചത്.
ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കെ അയ്യപ്പനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തത്. വീണ്ടും ചോദ്യം ചെയ്യുമെന്നും കസ്‌റ്റംസ് വൃത്തങ്ങൾ അറിയിച്ചു.
ഹാജരാകാൻ രണ്ട് തവണ കസ്‌റ്റംസ് അയ്യപ്പന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടിയെ ചോദ്യം ചെയ്‌ത് കൊണ്ട് നിയമസഭാ സെക്രട്ടറി കസ്‌റ്റംസിന് കത്ത് നൽകിയിരുന്നു. എന്നാൽ സെക്രട്ടറിയുടെ വാദങ്ങൾ തള്ളിയ കസ്‌റ്റംസ് അയ്യപ്പനോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
Also Read: കെവിൻ വധക്കേസ്; പ്രതിക്കേറ്റത് ക്രൂര മർദ്ദനം; റിപ്പോർട് സമർപ്പിച്ചു