ന്യൂഡെൽഹി: കോവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നേരത്തെ ഏപ്രിൽ 30 വരെ കണ്ടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്താനായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ് തീരുമാനം.
പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള, ആശുപത്രി കിടക്കകൾ 60 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടുള്ള പ്രദേശങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നിർദ്ദേശം പുറത്തുവന്നത്.
Read Also: ആരുനേടും ഭരണം? ആകാംക്ഷയോടെ കേരളം; പ്രഖ്യാപനത്തിനായി കമ്മീഷൻ ഒരുങ്ങിക്കഴിഞ്ഞു