ന്യൂ ഡെൽഹി: വനിതകളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി ഐക്യരാഷ്ട്ര സഭയുടെ ഉപഘടകമായി പ്രവർത്തിക്കുന്ന വനിത ഉന്നമന കമ്മീഷനിൽ ഇന്ത്യക്ക് അംഗത്വം. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്ത നാലു വർഷത്തേക്കാണ് അംഗത്വം, ഇന്ത്യക്ക് പുറമേ ചൈന, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളും മത്സരിച്ചെങ്കിലും ചൈനക്ക് അംഗത്വം നേടാനായില്ല. അഫ്ഗാനും ഇന്ത്യയും 2021 മുതൽ 25 വരെ അംഗങ്ങളായി തുടരും. യുഎന്നിന്റെ സാമ്പത്തിക, സാമൂഹിക കൗൺസിലിന്റെ കീഴിലാണ് വനിതകൾക്ക് വേണ്ടിയുള്ള കമ്മീഷൻ പ്രവർത്തിക്കുന്നത്.
” ആദരണീയമായ പദവിയായ വനിതകളുടെ കമ്മീഷനിലേക്ക് ഇന്ത്യയും അംഗത്വം നേടിയിരിക്കുന്നു. സ്ത്രീ മുന്നേറ്റത്തിനും ലിംഗ സമത്വത്തിനും വേണ്ടി രാജ്യം നടത്തുന്ന പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണിത്, ഇന്ത്യയെ ഈ പദവിയിലേക്ക് നയിച്ച എല്ലാ അംഗ രാജ്യങ്ങൾക്കും നന്ദി അറിയിക്കുന്നു”- ടിഎസ് തിരുമൂർത്തി ട്വീറ്റ് ചെയ്തു.
India wins seat in prestigious #ECOSOC body!
India elected Member of Commission on Status of Women #CSW. It’s a ringing endorsement of our commitment to promote gender equality and women’s empowerment in all our endeavours.
We thank member states for their support. @MEAIndia pic.twitter.com/C7cKrMxzOV
— PR UN Tirumurti (@ambtstirumurti) September 14, 2020
സാമ്പത്തിക, സാമൂഹിക കൗൺസിലിന്റെ ഉപഘടകമാണ് വനിതകൾക്ക് വേണ്ടിയുള്ള കമ്മീഷൻ. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ലോകരാജ്യങ്ങളിൽ ഉറപ്പ് വരുത്തുകയാണ് സംഘടനയുടെ ലക്ഷ്യം.
Also Read: രാജ്നാഥ് സിങ് ഇന്ന് പാർലമെന്റിൽ; ലഡാക്ക് സംഘർഷം ചർച്ചയായേക്കും
ഈ വർഷം ജൂൺ 18ന് നടന്ന യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയെ താൽക്കാലിക അംഗമായി തിരഞ്ഞെടുത്തിരുന്നു. 184 വോട്ടുകൾ നേടിയാണ് ഇന്ത്യ യോഗ്യത നേടിയത്. എട്ടാം തവണയാണ് രാജ്യം രക്ഷാ സമിതിയിൽ താത്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്





































