തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ജോലികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ, വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഓഫീസുകളിൽ നിന്നുള്ള ഔദ്യോഗിക യാത്രക്ക് ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ജീവനക്കാരോട് ആവശ്യപ്പെടുന്നതാണ് നിർദ്ദേശം.
ധനകാര്യ വകുപ്പ് സർക്കുലർ അനുസരിച്ച് ജീവനക്കാരെ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനും പിന്നീട് അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനും സർക്കാർ വാഹനങ്ങൾ ഉപയോഗിക്കരുത്. എന്നാൽ മന്ത്രിമാരുടെ സ്വകാര്യ സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവർക്ക് ഇത് ബാധകമല്ല.
ഷോപ്പിംഗ്, റെയിൽവേ, ബസ് സ്‌റ്റേഷനുകൾ, സിനിമാ ഹാളുകൾ, ചന്തകൾ, ആരാധനാലയങ്ങൾ, വിവാഹങ്ങൾ, ജീവനക്കാരുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് കൊണ്ടുപോകൽ എന്നിവക്കായി വാഹനങ്ങൾ ഉപയോഗിക്കുന്നതും വിലക്കി. എന്നിരുന്നാലും, പോക്കറ്റിൽ നിന്ന് പണമടച്ച ശേഷം സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ ഉപയോഗിക്കാൻ യോഗ്യരായ ഉദ്യോഗസ്‌ഥരെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് ധനകാര്യ (ഇൻസ്‌പെക്ഷൻ ടെക്‌നിക്കൽ വിങ്) വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള വിവിധ നടപടികളിൽ ഉറച്ചു നിൽക്കാൻ വിവിധ വകുപ്പുകളോട് ഫെബ്രുവരി അവസാന വാരത്തിൽ സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
ആവശ്യമെങ്കിൽ പരിശോധനക്കായി സമർപ്പിക്കേണ്ട ലോഗ്ബുക്കിലെ ഔദ്യോഗിക യാത്രകൾക്കിടയിലുള്ള ദൂരം നൽകാൻ വകുപ്പ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ മുന്നിലും പിന്നിലും സർക്കാർ ബോർഡുകൾ വഹിക്കണം, അവ ഒരു സാഹചര്യത്തിലും മൂടിവെക്കരുത്.
ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളിൽ നിന്ന് നിരവധി പരാതികൾ സർക്കാരിന് ലഭിച്ചിരുന്നു. വാഹനങ്ങളുടെ നിരീക്ഷണത്തിനും പരിപാലനത്തിനും ഉത്തരവാദിത്തം ഉള്ളതിനാൽ സർക്കാർ നിയമങ്ങൾ ലംഘിച്ചാൽ വകുപ്പ് മേധാവികൾ ഇന്ധന ചെലവിന്റെ 50 ശതമാനം നൽകേണ്ടി വരും.
Also Read: കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾക്ക് അതൃപ്‌തി






































