ഡെൽഹി: ഏഴ് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം ജിഎസ്‌ടി കൗൺസിൽ ഇന്ന് യോഗം ചേരും. കോവിഡ് വാക്‌സിൻ, മരുന്ന്, കോവിഡുമായി ബന്ധപ്പെട്ട മറ്റ് വസ്‌തുക്കൾ എന്നിവയുടെ നികുതി സംബന്ധിച്ച ചർച്ചയ്‌ക്കാണ് യോഗത്തിൽ പ്രഥമ പരിഗണന. കോവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്ന കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജിഎസ്‌ടി നഷ്‌ട പരിഹാരത്തുകയിലെ കുറവും കടംവാങ്ങൽ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തിൽ ചർച്ചയാകും.
ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയാകുന്ന ജിഎസ്‌ടി കൗൺസിലിന്റെ നാൽപ്പത്തിമൂന്നാമത് യോഗമാണിത്. കോവിഡ് പ്രതിസന്ധികൾ കാരണം വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. 2020 ഒക്‌ടോബർ 5നാണ് ജിഎസ്‌ടി കൗൺസിലിന്റെ യോഗം അവസാനമായി നടന്നത്.
Kerala News: ദിവസവും രണ്ട് മണിക്കൂറെങ്കിലും കോളേജുകൾ ഓൺലൈൻ ക്ളാസ് നടത്തണം; ഉന്നത വിദ്യാഭ്യാസമന്ത്രി