ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും രാജ്യത്ത് കയറ്റുമതിയിൽ വൻ വർധനവ്. ജൂൺ ആദ്യ ആഴ്ചയിൽ മാത്രം 52.39 ശതമാനം വർധനവാണ് രാജ്യത്ത് കയറ്റുമതിയിൽ ഉണ്ടായതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എഞ്ചിനീയറിംഗ്, രത്നങ്ങള്‍, ജ്വല്ലറി, പെട്രോളിയം ഉല്പന്നങ്ങള് ഉള്‍പ്പെടെയുള്ള മേഖലകളിലെ കയറ്റുമതിയിൽ പ്രകടമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ കയറ്റുമതി ഈ മാസം ആദ്യ ആആഴ്ചയില് 52.39 ശതമാനം ഉയര്‍ന്ന് 7.71 ബില്യണ്‍ ഡോളറിലെത്തി. ജൂണ്‍ 1-7 കാലയളവില്‍ ഇറക്കുമതി 83 ശതമാനം ഉയര്‍ന്ന് 9.1 ബില്യണ്‍ ഡോളറിലുമെത്തി. യുഎസ്, യുഎഇ, ബംഗ്ളാദേശ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 60 ശതമാനം (500 മില്യണ്‍ ഡോളര്‍), 57.86 ശതമാനം (173 മില്യണ്‍ ഡോളര്‍), 212 ശതമാനം (166.3 ഡോളര്‍ മില്യണ്‍) എന്നിങ്ങനെയായി വർധിച്ചുവെന്ന് കണക്കുകൾ പറയുന്നു.
പ്രധാനമായും എഞ്ചിനീയറിങ് മേഖലയിലാണ് കയറ്റുമതി വർധിച്ചത്, 51.7 ശതമാനം. ഏകദേശം 741.18 മില്യൺ ഡോളറോളം വരുമിത്. ജ്വല്ലറി മേഖലയിലെ കയറ്റുമതി 96.38 ശതമാനവും പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതി 69.53 ശതമാനവും ഉയർന്നു. അതേസമയം ഇരുമ്പയിര്, എണ്ണ വിത്ത്, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞു.
രാജ്യത്ത് ഇറക്കുമതിയിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. പെട്രോളിയം, ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 135 ശതമാനം ഉയര്‍ന്ന് 1.09 ബില്യണ്‍ ഡോളറിലെത്തി. ഇലക്ട്രോണിക്സ് വസ്തുക്കളുടെയും, മുത്തുകളുടെയും ഇറക്കുമതി യഥാക്രമം 45.85 ശതമാനം ഉയര്‍ന്ന് 324.77 മില്യണ്‍ ഡോളറായും, 111 ശതമാനം ഉയര്‍ന്ന് 294 മില്യണ്‍ ഡോളറുമായി.
Read Also: വാക്സിൻ സ്റ്റോക്ക് വിശദാംശങ്ങൾ പരസ്യപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം