തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നിരത്തുക്കളില്‍ ഇടത് സംഘടനകളുടെ ചക്രസ്തംഭന സമരം നടന്നു. സമരത്തിന്റെ ഭാഗമായി 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി നടന്നത്. കൃത്യം 11 മണിക്കാണ് എറണാകുളം ജില്ലയില്‍ സമരം ആരംഭിച്ചത്. 54 ഇടങ്ങളില്‍ ജില്ലയില്‍ പ്രതിഷേധം നടന്നു. വന്‍ ഗതാഗത കരുക്ക് നഗരത്തില്‍ പലയിടങ്ങളിലും അനുഭവപ്പെട്ടു.
തിരുവനന്തപുരത്തും ട്രാഫിക് ബ്ളോക്കുണ്ടായി. അടിക്കടി ഉയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് ഇന്ന് സമരം നടത്തിയത്. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം. വാഹനങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുക എന്നതായിരുന്നു സമരരീതി. ആംബുലൻസ് ഉള്‍പ്പെടെയുള്ള അവശ്യസര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Read Also: ആർഎസ്എസ് നിയോഗിക്കുന്നവർക്ക് ജനകീയ പ്രശ്നങ്ങളെക്കുറിച്ച് ധാരണയില്ല; പഴിചാരി ബിജെപിയും