മലപ്പുറം : ജില്ലയിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ 2 പേർ അറസ്റ്റിൽ. എളമ്പിലാക്കോട് കോണമുണ്ടയിൽ ജിനു(30), വൈലാശേരിയിൽ അനീഷ്(31) എന്നിവരാണ് വനപാലകരുടെ പിടിയിലായത്. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെപി അഭിലാഷ് ആണ് പ്രതികളെ പിടികൂടിയത്.
ഇവർക്കൊപ്പം തന്നെ അനീഷിന്റെ പിതാവ് നാരായണനും കേസിൽ പ്രതിയാണ്. എന്നാൽ നാരായണനെ ഇതുവരെ പിടികിട്ടിയില്ല. കഴിഞ്ഞ ജനുവരി 18ആം തീയതിയാണ് പ്രതികളുടെ വീട്ടിൽ നിന്നും കാട്ടുപന്നിയുടെ മാംസവും, അവശിഷ്ടങ്ങളും കണ്ടെടുത്തത്. തുടർന്നാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
എടവണ്ണ റേഞ്ച് ഓഫിസർ ഇംറോസ് ഏലിയാസ് നവാസിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ ജിനുവിനെ തൃശൂർ വേലൂരിലെ റബർ തോട്ടത്തിൽ നിന്നും അനീഷിനെ ചാലിയാർ മതിൽ മൂലയിൽ വച്ചും അറസ്റ്റ് ചെയ്തു. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിലൂടെ പൊക്കോട് അന്നുണ്ട വനത്തിൽ വച്ചാണ് പന്നിവേട്ട നടത്തിയതെന്ന് മൊഴി നൽകിയതായി അധികൃതർ വ്യക്തമാക്കി.
Read also : ഇടിത്തീയായി ഇന്ധനവില; ഇന്നും കൂട്ടി; ഈ മാസം 17 തവണ