കോട്ടയം: കെഎം മാണിക്ക് എതിരെ കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ സർക്കാർ അഭിഭാഷകൻ നടത്തിയ പരാമർശം വിവാദമാക്കേണ്ടെന്ന് കേരളാ കോൺഗ്രസ് എം. സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയാണെന്നാണ് പാർടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രീം കോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും കേരളാ കോൺഗ്രസ് വിലയിരുത്തി.
ഇക്കാര്യത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് നേതൃത്വത്തെ പാർടി നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിഷയം ഇന്ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിലും ചർച്ച ചെയ്യുമെന്നു പാർടി വൃത്തങ്ങൾ വ്യക്തമാക്കി.
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കവെയാണ് സർക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാറിന്റെ വിവാദ പരാമര്‍ശം. കെഎം മാണി അഴിമതിക്കാരന് ആയിരുന്നെന്ന് ആണ് അഭിഭാഷകൻ പറഞ്ഞത്. അഴിമതിക്കാരന് എതിരെയാണ് എംഎൽഎമാർ പ്രതിഷേധിച്ചത് എന്നും അഭിഭാഷകൻ വാദിച്ചിരുന്നു.
Most Read: ഹെർപിസ് വൈറസ് ബാധ; കോട്ടൂരിൽ ഒരു ആന കൂടി ചരിഞ്ഞു