മലപ്പുറം: മലയോര ഹൈവേക്കായി വനഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളടങ്ങുന്ന സംഘം ബുധനാഴ്‌ച സന്ദർശനം നടത്തും. പോത്തുകല്ലിൽ നിന്ന് വയനാട് ജില്ലയിലേക്ക് ബന്ധിപ്പിക്കുന്നതിനാണ് വനഭൂമി ആവശ്യമായി വരുന്നത്.
ഈ പ്രദേശം കിഫ്ബി, വനം, പൊതുമരാമത്ത്, കേരള റോഡ് ഫണ്ട് ബോർഡ്, യുഎൽസിസി പ്രതിനിധികളടങ്ങുന്ന സംഘമാണ് രാവിലെ സന്ദർശിക്കുന്നത്.
പോത്തുകല്ല് മുണ്ടേരി ഫാം ഗേറ്റിൽനിന്ന് വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന അരുണപ്പുഴയിലേക്ക് 17 കിലോമീറ്ററുണ്ട്. ഇതിൽ നാല് കിലോ മീറ്റർ മുണ്ടേരി കൃഷി ഫാമിന്റെ കൈവശമാണ്. ബാക്കിവരുന്ന 13 കിലോമീറ്ററിലാണ് വനപ്രദേശം.
മുണ്ടേരി ഫാം ഗേറ്റുമുതൽ സന്ദർശനം ആരംഭിക്കുന്ന സംഘം മലയോര ഹൈവേ കക്കാടംപൊയിൽ റീച്ചും സന്ദർശിക്കും. പിവി അൻവർ എംഎൽഎയുടെയും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെയും നിർദ്ദേശ പ്രകാരമാണ് സംയുക്‌ത സംഘത്തിന്റെ വനഭൂമി സന്ദർശനം.
Read Also: കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും