കണ്ണൂർ: പുതിയതെരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 27 ലക്ഷം രൂപ അനുവദിച്ചു. സംസ്‌ഥാന റോഡ് സേഫ്റ്റി അതോറിറ്റി യോഗത്തിലാണ് തീരുമാനം. പാപ്പിനിശ്ശേരി ക്രിസ്‌ത്യന്‍ പള്ളി മുതല്‍ വളപട്ടണം പാലം ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് സിംഗിള്‍ ലൈന്‍ ട്രാഫിക് നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്.
പുതിയതെരുവിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് നേരത്തെ കെവി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്‌തിരുന്നു. കഴിഞ്ഞമാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജില്ലയിലെത്തിയ വേളയില്‍ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും ഉണ്ടായി.
തുടർന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റോഡ് സുരക്ഷാ അതോറിറ്റിക്ക് എംഎല്‍എ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഇപ്പോള്‍ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചത്.
Read also: ഡോ. മുഹമ്മദ് അഷീലിന് പുതിയ ചുമതല; നിയമനം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിൽ