തിരുവനന്തപുരം: എകെ ശശീന്ദ്രന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ശശീന്ദ്രന് രാജിവെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും വിഡി സതീശന് കൂട്ടിച്ചേർത്തു.
പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ഇടപെട്ടത് ഗൗരവതരമായ കാര്യമാണ്. ഇതു പോലൊരു മന്ത്രിയെ സഭയിൽ വച്ച് കൊണ്ട് സ്ത്രീപക്ഷ കേരളത്തിനായി വാദിക്കാൻ മുഖ്യമന്ത്രിക്ക് ധാർമികമായ എന്തവകാശമാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ എകെ ശശീന്ദ്രന് മന്ത്രിയായി ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാകരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജിവെച്ചില്ലെങ്കിൽ വിഷയം സഭയിൽ ഉന്നയിക്കുമെന്നും വിഡി സതീശന് പറഞ്ഞു.
Malabar News: മാതൃകവചം; ജില്ലയിൽ ഒരാഴ്ചക്കകം വാക്സിൻ എടുത്തത് 1,103 ഗർഭിണികൾ