ന്യൂഡെൽഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിൽ സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഗൂഡാലോചന അന്വേഷണം സിബിഐക്ക് വിട്ടത്. റിട്ട. ജസ്‌റ്റിസ് ഡികെ ജയിൻ സമിതിയുടെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിൽ ആയിരുന്നു കോടതി നടപടി. മൂന്ന് മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സിബിഐ റിപ്പോര്‍ട് സമര്‍പ്പിച്ചത്.
കേസിൽ ആരോപണം നേരിടുന്ന മുൻ ഉദ്യോഗസ്‌ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരായി ഗൂഢാലോചന നടത്തിയ മുൻ ഡിജിപി സിബി മാത്യൂസ്, എസ്‌പിമാരായിരുന്ന കെകെ ജോഷ്വ, എസ് വിജയൻ, മുൻ ഐബി ഡെപ്യൂട്ടി ഡയറക്‌ടര്‍ ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം.
Read also: കാറളം സർവീസ് സഹകരണ ബാങ്കിലും വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി