ഡെൽഹി: അന്താരാഷ്‌ട്ര വിമാന സര്‍വീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. അടുത്ത മാസം 31 വരെ വിമാന സര്‍വീസുകൾക്കുള്ള നിയന്ത്രം തുടരും. കോവിഡിന്റെ മൂന്നാം തരംഗ ഭീഷണ നിലനിൽക്കുന്നതിനാലും പല രാജ്യങ്ങളിലും ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. ഈ മാസം 31 വരെയാണ് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 23 മുതലാണ് രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. എന്നാൽ വന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉൾപ്പെടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിലവിൽ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം നീക്കാനുള്ള ചര്‍ച്ചകൾ തുടര്‍ന്നു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങൾ വിമാന സര്‍വീസുകൾ അനുവദിക്കുന്ന മുറയ്‌ക്ക് ഇന്ത്യയിലെയും നിയന്ത്രണങ്ങൾ നീക്കും എന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങൾ നൽകുന്നത്.
Kerala News: ഡ്രോൺ പറത്തി; കൊച്ചിയിൽ യുവാവ് പിടിയിൽ