കാസർഗോഡ്: പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാല. ഇതു സംബന്ധിച്ച സർക്കുലർ സർവകലാശാലയിലെ വിവിധ വകുപ്പുകൾക്ക് നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.
വൈസ് ചാൻസിലർ പ്രൊഫസർ എച്ച് വെങ്കിടേശ്വർലുവിന്റെ അംഗീകാരത്തോടെയാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ സർവകലാശാലയിലെ വകുപ്പ് മേധാവി സംഘപരിവാറിനെയും ആർഎസ്എസിനേയും വിമർശിച്ചത് വിവാദമായിരുന്നു.
രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാതെ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്യുകയാണെന്നും ഇദ്ദേഹം ഒരു ഓൺലൈൻ ക്ളാസിൽ വിമർശിച്ചിരുന്നു. ഇതിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു.
Must Read: കായിക മൽസരങ്ങളിൽ പങ്കെടുക്കാൻ അഫ്ഗാനിലെ വനിതകൾക്ക് താലിബാന്റെ വിലക്ക്