അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്നലെ അപ്രതീക്ഷിതമായി വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. 59കാരനായ പട്ടേൽ ഘഡ്ലോഡിയ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്.
പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിനെ ദേശീയ നേതൃത്വം ഗുജറാത്തിലേക്ക് അയച്ചുവെന്നത് ശ്രദ്ധേയമാണ്. വിജയ് രൂപാണി ഉൾപ്പെടെയുള്ള നിരവധി മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഭൂപേന്ദ്ര പട്ടേലിന്റെ പേര് നിർദ്ദേശിച്ചത് വിജയ് രൂപാണി തന്നെയാണെന്ന് റിപ്പോർട്ടുകളുണ്ട്.
Read Also: ബിഷപ്പിന്റെ ആരോപണത്തിൽ അന്വേഷണം വേണം; അമിത് ഷായ്ക്ക് കത്ത്