ന്യൂഡെല്‍ഹി: ബിജെപിയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഒരു ടീമാണെന്ന് രാകേഷ് ടിക്കായത്ത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് പറഞ്ഞു.
‘ബിജെപിയുടെ ‘അമ്മാവനാ’ണ് അസദുദ്ദീന്‍ ഉവൈസി. ബിജെപിയുടെ അനുഗ്രഹത്തോടെ തന്നെയാണ് നിരവധി എഐഎംഐഎം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഉവൈസി ബിജെപിക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല’- ടിക്കായത്ത് പറഞ്ഞു.
ഉവൈസിയുടെയും ബിജെപിയുടെയും തന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് മനസിലാകുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് സമയത്ത് ഇരുകൂട്ടരും ഗൂഢാലോചന നടത്തുമെന്നും ടിക്കായത്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്നും ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also: ഹരിയാനയിൽ അജ്ഞാത പനി; പത്ത് ദിവസത്തിനിടെ മരിച്ചത് 8 കുട്ടികള്‍