കാസര്‍ഗോഡ്: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാക്കള്‍ ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. താന്‍ അടക്കമുള്ളവര്‍ നേരിട്ടെത്തി അവരുമായി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവിൽ പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ വിഡി സതീശൻ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്ന പരാതികള്‍കേട്ട് തെറ്റുണ്ടെങ്കില്‍ തിരുത്തിമുന്നോട്ട് പോകുമെന്നും വ്യക്‌തമാക്കി.
കോണ്‍ഗ്രസില്‍ ഇതിലും വലിയ പ്രശ്‌നങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഹരിച്ച് മുന്നോട്ടുപോയ പാരമ്പര്യമാണ് പാർട്ടിക്കുള്ളത്. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സമയബന്ധിതമായി പുനഃസംഘടന പൂര്‍ത്തിയാക്കും. താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലെ പുതിയ മാറ്റത്തില്‍ വലിയ ആവേശത്തിലാണ്. ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കരുതി പാര്‍ട്ടി നവീകരണ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിയില്ല; വിഡി സതീശൻ വ്യക്‌തമാക്കി.
ആര്‍ക്കും എന്തും പറയാവുന്ന ഒരു ആള്‍കൂട്ടമായി ഇനി കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നും അതിന് ചില ചട്ടക്കൂടുകൾ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Most Read: ‘ഗുലാബ്’ ഷഹീന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; മുന്നറിയിപ്പ്