വയനാട്: കല്ലോടി സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. മരിച്ച റിനിയുടെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. പ്രതിയായ ഓട്ടോ ഡ്രൈവർ റഹീം ഇന്നലെ വൈകിട്ടാണ് പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട് ഏറാടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
റിനിയുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. യുവതിയുടെ ഗർഭത്തിന് ഉത്തരവാദി റഹീമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഡിഎൻഎ പരിശോധന ഉൾപ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീളുകയാണ്.
എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനിയെ വിഷം കലർന്ന ജ്യൂസ് കുടിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ചികിൽസയിലിരിക്കെ യുവതിയും ഗർഭസ്‌ഥ ശിശുവും മരിക്കുകയായിരുന്നു. നവംബർ 20ന് ആയിരുന്നു സംഭവം. മരിക്കുമ്പോൾ റിനി അഞ്ചു മാസം ഗർഭിണിയായിരുന്നു. റിനിയുടെ മരണത്തിന് പിന്നാലെ റഹീം ഒളിവിൽ പോവുകയായിരുന്നു.
Most Read: ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; സുരക്ഷ ശക്‌തമാക്കി