ഗർഭസ്‌ഥ ശിശുവും മാതാവും മരിച്ച കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

By Trainee Reporter, Malabar News
Defendant's statement in theft case Information about murder; Surprised police-investigation
Ajwa Travels

വയനാട്: കല്ലോടി സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. മരിച്ച റിനിയുടെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. പ്രതിയായ ഓട്ടോ ഡ്രൈവർ റഹീം ഇന്നലെ വൈകിട്ടാണ് പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട് ഏറാടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

റിനിയുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. യുവതിയുടെ ഗർഭത്തിന് ഉത്തരവാദി റഹീമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഡിഎൻഎ പരിശോധന ഉൾപ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീളുകയാണ്.

എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനിയെ വിഷം കലർന്ന ജ്യൂസ് കുടിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ചികിൽസയിലിരിക്കെ യുവതിയും ഗർഭസ്‌ഥ ശിശുവും മരിക്കുകയായിരുന്നു. നവംബർ 20ന് ആയിരുന്നു സംഭവം. മരിക്കുമ്പോൾ റിനി അഞ്ചു മാസം ഗർഭിണിയായിരുന്നു. റിനിയുടെ മരണത്തിന് പിന്നാലെ റഹീം ഒളിവിൽ പോവുകയായിരുന്നു.

Most Read: ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; സുരക്ഷ ശക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE