ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്‌ഐഎസ് കശ്‌മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. നവംബർ 24നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു. വധഭീഷണി വന്ന സംഭവത്തിൽ ഡെൽഹി പോലീസ് അന്വേഷണം നടത്തുകയാണ്.
ഗൗതം ഗംഭീറിന് ആദ്യ വധഭീഷണി സന്ദേശം ലഭിച്ചത് പാകിസ്‌ഥാനിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ പോലീസ് സുരക്ഷ ശക്‌തിപ്പെടുത്തി. ഐഎസ്ഐഎസ് കശ്‌മീര്‍ എന്ന മെയില്‍ ഐഡിയിൽ നിന്നുമാണ് ഗംഭീറിന് രണ്ടാം തവണ ഭീഷണി സന്ദേശം ലഭിച്ചത്.
നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്‌ടപ്പെടുന്നുവെങ്കില്‍ രാഷ്‌ട്രീയത്തില്‍ നിന്നും കശ്‌മീര്‍ പ്രശ്‌നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക; സന്ദേശത്തിൽ പറയുന്നു. ഗൗതം ഗംഭീറിന്റെ ഡെൽഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം.
ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. എന്തുകൊണ്ടാണ് ഗംഭീറിന് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്‌തമല്ല. 2018ലാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് രാഷ്‌ട്രീയത്തില്‍ സജീവമായി. 2019ല്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
Read Also: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നാളെ നടക്കും