മുംബെെ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് ഭീഷണി കത്തയച്ച കേസിൽ നിർണായക വഴിത്തിരിവ്. സൽമാൻ ഖാനെ ലക്ഷ്യംവെച്ച് നടന്റെ പിതാവ് സലീം ഖാന് കത്ത് എത്തിച്ചുകൊടുത്തവരെ മുംബൈ പൊലീസ് തിരിച്ചറിഞ്ഞു. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് പിടിയിലായ മഹാകൽ എന്ന സിദ്ധേഷ് ഹിരാമൻ കാംബ്ളെയെ ചോദ്യം ചെയ്‌തതിലൂടെയാണ് വിവരം പുറത്തുവരുന്നത്. മുംബൈയിലെ ബാന്ദ്ര ഏരിയയിലെ ഒരു ബെഞ്ചിൽ ആരാണ് ഭീഷണി കത്ത് സൂക്ഷിച്ചതെന്ന് പോലീസ് കാംബ്ളെയോട് ചോദിച്ചു.
ബിഷ്‌ണോയിയുടെ സഹായിയായ വിക്രം ബരാദാണ് കത്ത് നടന്റെ പിതാവ് സലീം ഖാന് എത്തിച്ചതെന്നാണ് പ്രതി മഹാകലിന്റെ വെളിപ്പെടുത്തൽ. ജയിലിൽ കഴിയുന്ന ഗുണ്ടാസംഘ തലവൻ ലോറൻസ് ബിഷ്‌ണോയി സൽമാൻ ഖാനും പിതാവ് സലിം ഖാനും കത്ത് എത്തിച്ചിരുന്നു. കത്ത് എത്തിക്കാനായി രാജസ്‌ഥാനിലെ ജലോറിൽ നിന്ന് മുംബൈയിലേക്ക് അദ്ദേഹത്തിന്റെ സംഘത്തിലെ മൂന്ന് പേർ എത്തി പ്രതി സൗരഭ് മഹാകലിനെ കണ്ടിരുന്നുവെന്നും പോലീസ് അറിയിച്ചു.
Read Also: ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റിൽ 50ലധികം തൊഴിലാളികൾ അറസ്‌റ്റിൽ