ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന ഡെൽഹിയിൽ ട്രക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി സർക്കാർ. പ്രവേശന നിരോധനം ഡിസംബർ 7 വരെയാണ് നീട്ടിയത്. കെട്ടിട നിർമാണത്തിനും പൊളിക്കുന്നതിനുമുള്ള നിരോധനവും തുടരും.
എന്നാൽ, സിഎൻജി ട്രക്കുകൾക്കോ ഇ-ട്രക്കുകൾക്കോ അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവക്കോ പ്രവേശന നിരോധനം ബാധകമല്ല. “റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്” ക്യാംപയിനിന്റെ മൂന്നാം ഘട്ടവും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. ഡിസംബർ 4 മുതൽ 18 വരെയാണ് മൂന്നാം ഘട്ട ക്യാംപയിൻ.
നഗരത്തിൽ മഴ പെയ്തില്ലെങ്കിൽ വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിന് താഴെ എത്തിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഐഎംഡി (ഇന്ത്യ കാലാവസ്ഥാ വകുപ്പ്) പ്രവചനം ശരിയാണെങ്കിൽ, ഡെൽഹിയിൽ ചെറിയ മഴ ലഭിച്ചേക്കാം. പക്ഷേ കടുത്ത നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയാൽ മാത്രമേ അന്തരീക്ഷ മലിനീകരണത്തിൽ അൽപമെങ്കിലും ശമനം ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
Most Read: ഒമൈക്രോൺ വ്യാപനം; പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന