ന്യൂഡെൽഹി: ഡിസംബർ 15ആം തീയതി മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനം നീട്ടിവച്ച് കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറൽ. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ റിപ്പോർട് ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കം. അതേസയമം ഗൾഫിലും, യുഎസിലും ആദ്യ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്തിട്ടുണ്ട്.
ഉത്തര ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ സൗദി പൗരനിലും ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ കാലിഫോർണിയ സ്വദേശിയിലുമാണ് പുതുതായി ഒമൈക്രോൺ കണ്ടെത്തിയത്. കൂടാതെ ദക്ഷിണ കൊറിയ, സ്വീഡൻ, സ്പെയിൻ, പോർച്ചുഗൽ, നോർവേ, നൈജീരിയ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലും പുതുതായി ഒമൈക്രോൺ കേസുകളുണ്ട്.
വിമാനയാത്രക്കാർക്കും മറ്റും സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്ന നിബന്ധനകൾ കേന്ദ്ര മാർഗരേഖയുമായി ഒത്തുപോകുന്ന തരത്തിൽ ആയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയ 3,476 യാത്രക്കാരിൽ ആർടിപിസിആർ പരിശോധന നടത്തിയതിൽ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 4 പേർ ഡെൽഹിയിലാണ്.
Read also: ഒമൈക്രോൺ യുഎഇയിലും സ്ഥിരീകരിച്ചു; രണ്ടുഡോസും സ്വീകരിച്ച യുവതിയിലാണ് രോഗബാധ