ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. ഇത് മുതൽ രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കും. വരുംദിവസങ്ങളിൽ കൂടുതൽ സർവീസുകൾ എത്തുന്നതോടെ വ്യോമഗതാഗതം കോവിഡിനു മുൻപുള്ള സ്‌ഥിതിയിലെത്തും.
പ്രതിവാരം 4,700 വിമാന സർവീസുകളാണ് കോവിഡിന് മുൻപ് ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നും സർവീസ് നടത്തിയിരുന്നത്. തുടർന്ന് കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും, വിവിധ രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാർ പ്രകാരം പ്രതിവാരം 2000 സർവീസുകൾ നടത്തുകയും ചെയ്‌തു.
രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് സർവീസുകൾ പഴയപടി പുനഃരാരംഭിക്കുന്നതോടെ നിലവിലെ ടിക്കറ്റ് നിരക്കിലുള്ള വർധന ഒഴിവായേക്കുമെന്നാണ് വിലയിരുത്തുന്നത്.
Read also: സർവേക്കല്ലിന്റെ ഉത്തരവാദിത്തം ആർക്ക്? കെ റെയിലിൽ തർക്കം