സാവോ പോളോ: വൻകുടലിൽ രൂപപ്പെട്ട ട്യൂമറുമായി ബന്ധപ്പെട്ട ചികിൽസക്കായി ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാവോ പോളോയിലെ ആൽബർട്ട് ഐൻസ്‌റ്റീൻ ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിൽ ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അധികം വൈകാതെ തന്നെ ഡിസ്‌ചാർജ് ചെയ്യാനാകുമെന്നും ആശുപത്രി അധികൃതർ പ്രസ്‌താവനയിൽ അറിയിച്ചു.
വൻകുടലിൽ രൂപപ്പെട്ട ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്‍ത്രക്രിയക്ക് നേരത്തെ പെലെ വിധേയനായിരുന്നു. ഓഗസ്‌റ്റ് അവസാനത്തോടെ മെഡിക്കൽ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ വൻകുടലിൽ ട്യൂമർ ഉള്ളതായി കണ്ടെത്തുകയും ശസ്‍ത്രക്രിയ നടത്തുകയുമായിരുന്നു. തുടർന്ന് സെപ്റ്റംബർ 30നാണ് താരം ആശുപത്രി വിട്ടത്.
Most Read: പുകവലി തടയാൻ കർമ പദ്ധതിയുമായി ന്യൂസീലൻഡ്