നിരീക്ഷണ അവധി റദ്ദാക്കല്‍: പ്രതിഷേധവുമായി കെജിഎംഒഎ

By Trainee Reporter, Malabar News
Malabar News_ kgmoa seeks action
Representational image
Ajwa Travels

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ കോവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതില്‍ പ്രതിഷേധവുമായി കെജിഎംഒഎ രംഗത്ത്. പുതുക്കിയ കോവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. 10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാല്‍ 7 ദിവസത്തെ ഓഫ് തുടരണമെന്നാണ് അസോസിയേഷന്റെ അഭിപ്രായം.

Read also: കോവിഡ് പുതിയ പഠനം; പ്രമേഹ ബാധിതർ അതീവ ജാഗ്രത പുലർത്തുക

സാലറി കട്ടിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും പിടിച്ച ശമ്പളം ഉടന്‍ നല്‍കണം, റിസ്‌ക് അലവന്‍സ് എന്‍എച്ച്എം ജീവനക്കാരുടേത് പോലെയാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകരുടെ കോവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ വിശദീകരിച്ചത്.

കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. നേരത്തെ ലഭിച്ചിരുന്ന അവധി ഇനി ലഭിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ അവധിയും മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കിയിരിക്കുകയാണ്.

കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ നിരീക്ഷണത്തില്‍ പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് ആശുപത്രി അധികൃതരായിരിക്കും. വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും ഇനി ഉണ്ടാകില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. വേണമെങ്കില്‍ ജീവനക്കാരുടെ റിസേര്‍വ് പൂള്‍ നിര്‍മ്മിക്കാമെന്നാണ് നിര്‍ദ്ദേശം.

Read also: സസ്‌പെന്‍ഷന്‍ നടപടി; പുതിയ മാര്‍ഗരേഖ; ആരോഗ്യ പ്രവര്‍ത്തകരുടെ സമരം ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE