പാറ്റ്ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് കാലം അടുത്തു കൊണ്ടിരിക്കെ പ്രധാന പാര്‍ട്ടിയായ ആര്‍ജെഡിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതായി സൂചനകള്‍. സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അടക്കം തീരുമാനമായതായി സൂചനകളുണ്ട്. റാബ്രി ദേവിയുടെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് മനോജ് ജാ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.
തേജസ്വി യാദവ് നയിക്കുന്ന പാര്‍ട്ടിയുടെ പുതിയ തീരുമാനം അനുസരിച്ച് യുവാക്കള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. 15 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. മുതിര്‍ന്ന നേതാവായ ശിവാനന്ദ് തിവാരിയുടെ മകന് രാഹുല്‍ തിവാരി, സംസ്ഥാന ജഗദാനന്ദ് സിംഗിന്റെ മകന് സുധാകര്‍ സിംഗ് എന്നിവരെയാണ് മല്‍സരിപ്പിക്കുന്നത്. രാഹുല്‍ ഷാപൂര്‍ മണ്ഡലത്തിലും, സുധാകര്‍ രാംഘറിലും ജനവിധി തേടും.
പ്രതിപക്ഷ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍ജെഡി 144 സീറ്റുകളിലും കോണ്‍ഗ്രസ് 70 സീറ്റുകളിലും മല്‍സരിക്കാനാണ് ധാരണയായത്. മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെയാണ് പരിഗണിക്കുന്നത്. ഒക്റ്റോബർ 28-നാണ് ആദ്യ ഘട്ട പോളിംഗ് ആരംഭിക്കുന്നത്.
Read Also: രാഹുലിന് ഇരട്ട വ്യക്തിത്വവും വിദേശി മനോഭാവവും; ബിജെപി എംഎൽഎ