ഗുരുതര ക്രമക്കേടുകൾ; കാസർഗോഡ് ജില്ലയിലെ ഏഴ് റേഷൻകടകൾ റദ്ദാക്കി

By Trainee Reporter, Malabar News
kasargod news
Ajwa Travels

കാസർഗോഡ്: ജില്ലയിലെ റേഷൻ കടകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിൽ ഏഴ് റേഷൻകടകൾ റദ്ദാക്കാനും അഞ്ച് കടകളിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനമായി. പൊതുവിതരണ മന്ത്രി ജിആർ അനിൽ പങ്കെടുത്ത റേഷൻ കടകളുടെ അദാലത്തിലാണ് തീരുമാനം. താൽക്കാലികമായി റദ്ദ് ചെയ്‌ത റേഷൻ കടകളുടെ ഫയലുകൾ സംബന്ധിച്ച അദാലത്തിൽ പരിഗണിച്ച 27 ഫയലുകളും തീർപ്പാക്കിയതായി മന്ത്രി അറിയിച്ചു.

അനന്തരാവകാശവുമായി ബന്ധപ്പെട്ട് നാല് കടകൾ പുനഃസ്‌ഥാപിക്കാൻ അദാലത്തിൽ തീരുമാനമായി. അനന്തരാവകാശികൾ ഇല്ലാത്തതിനാൽ ആറ് കടകൾ റദ്ദ് ചെയ്യാനും തീരുമാനിച്ചു. ഒരു റേഷൻ കട റവന്യൂ റിക്കവറിയിലാണ്. ലൈസെൻസുള്ളയാൾ ഗുരുതര രോഗം ബാധിച്ച് കഴിയുന്നതിനാൽ സാഹചര്യം പരിഗണിച്ച് പിഴയൊഴിവാക്കി നൽകാനും അദാലത്തിൽ നിർദ്ദേശിച്ചു.

റേഷൻ കടകൾ സംബന്ധിച്ച അദാലത്തുകൾ ജനുവരി 14 നകം പൂർത്തിയാക്കും. ഗുണനിലവാരത്തിനൊപ്പം കൃത്യമായ അളവിൽ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകൾ വഴി കാർഡുടമകൾക്ക് ലഭ്യമാക്കും. റേഷൻ കടകളുടെ വരുമാനം വർധിപ്പിക്കുന്നതിന് സർക്കാർ പരിഗണന നൽകും. കൂടാതെ, കോവിഡ് മൂലം മരണപ്പെട്ട ലൈസൻസികളുടെ അർഹതയുള്ള കുടുംബങ്ങൾക്ക് ഇൻഷുറൻസ് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Most Read: അമ്പലവയൽ മുഹമ്മദിന്റെ കൊല; സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE