ന്യൂഡെൽഹി: രാജ്യാന്തര വിമാന സർവീസുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും അനിശ്‌ചിത കാലത്തേക്ക് നീട്ടി. നിലവിൽ ഇന്നുവരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് നീട്ടിയതായി ഡിജിസിഎ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ 2020 മാർച്ചിലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് പലതവണയായി പുതുക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരി 19ആം തീയതിയാണ് ഫെബ്രുവരി 28 വരെ വിലക്ക് നീട്ടിയതായി അധികൃതർ അറിയിപ്പ് നൽകിയത്.
വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച രാജ്യാന്തര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഫ്‌ളൈറ്റുകൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല. കൂടാതെ 2020 ജൂലൈ മുതൽ സ്‌പെഷ്യൽ സർവീസുകൾക്ക് അനുമതി നൽകിയിരുന്നു.
Read also: രക്ഷാദൗത്യം; കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്‌ചയിച്ചു