കൊച്ചി: നടൻ ദിലീപിന്റെ ഫോണിൽ നിന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ നീക്കം ചെയ്ത ചില നിർണായക രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി റിപ്പോർട്. ചില വാട്സ്ആപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. കോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്ത വിധം നശിപ്പിച്ച് കളയാൻ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.
കേസിൽ ദിലീപിനെ നാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ദിലീപിന്റെ ഫോണിൽ നിന്ന് രേഖകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ചില നിർണായക രേഖകൾ സായ് ശങ്കർ കൈക്കലാക്കിയിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
കോടതിയുമായി ബന്ധപ്പെട്ട രേഖകളാണ് തിരിച്ചുകിട്ടാത്ത വിധം മായ്ച്ച് കളയാൻ ദിലീപ് നിർദ്ദേശം നൽകിയതെന്നാണ് സായ് ശങ്കറിന്റെ മൊഴി. സംഭവത്തിൽ വാട്സ്ആപ്പ് ചാറ്റുകളടക്കം വീണ്ടെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ക്രൈം ബ്രാഞ്ച് തയ്യാറാക്കുന്നത്. ആലുവ പോലീസ് ക്ളബ്ബിൽ വച്ചാണ് ചോദ്യം ചെയ്യൽ.
Most Read: ലക്ഷദ്വീപിലെ താൽകാലിക ഷെഡുകൾ പൊളിക്കൽ; ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ