വാഷിങ്ടൺ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു. ക്രൂരമായ മനുഷ്യാവകാശ ലംഘനം റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിയെന്ന കൗണ്‍സിൽ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യക്കെതിരെ 93 രാജ്യങ്ങളും അനുകൂലമായി 24 രാജ്യങ്ങളും വോട്ട് ചെയ്തു. 58 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 193 അംഗ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് റഷ്യയെ പുറത്താക്കാനുള്ള തീരുമാനം പാസാക്കിയത്.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നത് വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ സൈന്യം നടത്തിയ ക്രൂരമായ അക്രമണത്തെ തുടര്‍ന്ന് ലിബിയയെ 2011ല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഫെബ്രുവരി 24ന് റഷ്യ യുക്രൈന് അധിനിവേശം തുടങ്ങിയതിന് ശേഷം യുഎന്‍ പാസാക്കുന്ന മൂന്നാമത്തെ പ്രമേയമാണിത്.
യുക്രൈനിലെ ബുച്ചയിൽ റഷ്യ നടത്തിയ കൂട്ടക്കുരുതി ലോകത്തെ നടുക്കുന്നതായിരുന്നു. ബുച്ചയിലെ സാധാരണ ജനങ്ങളെ റഷ്യൻ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെ അപലപിച്ച യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ നടപടി.
Most Read: കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവം