റിയാദ്: 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികളുടെ ഇറക്കുമതി നിരോധിച്ച് സൗദി. മെയ് 5ആം തീയതി മുതൽ രാജ്യത്ത് ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചരക്കുകള്‍ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എല്ലാ ഹെവി ട്രാന്‍സ്പോര്‍ട്ട് ട്രക്കുകള്‍ക്കും ഇത് ബാധകമാമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ലോറികള്‍, ട്രയിലറുകള്‍, ട്രയിലര്‍ ഹെഡുകള്‍ എന്നിവയെല്ലാം പുതിയ തീരുമാനത്തിന് കീഴില്‍ വരും. നിര്‍മാണ വര്‍ഷത്തിലെ ജനുവരി 1 മുതലാണ് കാലപ്പഴക്കം കണക്കുകൂട്ടുന്നത്.
ഇന്ധന ക്ഷമതയും പരിസ്ഥിതി പ്രശ്നവും കണക്കിലെടുത്താണ് 5 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള ലോറികളുടെ ഇറക്കുമതി നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഗതാഗത മേഖലയുടെ കാര്യക്ഷമതയും മൽസരക്ഷമതയും ഉയര്‍ത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്നും, അറ്റകുറ്റപ്പണികളും പ്രവര്‍ത്തന ചിലവുകളും കുറക്കാനും ഈ തീരുമാനം സഹായിക്കുമെന്നും അതോറിറ്റി അറിയിച്ചു.
Read also: ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി







































