തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്‍സ്ആപ്പ് സന്ദേശം വഴി പണം തട്ടാൻ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്‌റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബർ പോലീസിൽ പരാതി നൽകുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്‌തു. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
സ്‌പീക്കർ എംബി രാജേഷിന്റെ പേരിലും ജോലി വാഗ്‌ദാനം ചെയ്‌ത് നേരത്തെ തട്ടിപ്പ് നടന്നിരുന്നു. സ്‌പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോട്ടയം ഉഴവൂർ സ്വദേശിനിയിൽ നിന്നും 10,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിയായ പ്രവീൺ ബാലചന്ദ്രനെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
Read also: ഗുരുതര വീഴ്‌ച; കേരള യൂണിവേഴ്‌സിറ്റി ബിഎസ്‌സി ഇലക്‌ട്രാണിക്‌സ് പരീക്ഷ റദ്ദാക്കി