ഹൈദരാബാദ്: നാഗരാജുവിന്റെ കൊലപാതകത്തിൽ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഭാര്യ സുല്‍ത്താന. തന്നെയും കൊലപ്പെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി സുല്‍ത്താന പറഞ്ഞു. പ്രണയബന്ധം അറിഞ്ഞത് മുതല്‍ വീട്ടില്‍ മര്‍ദ്ദനം പതിവായിരുന്നു, തന്നെ കൊലപ്പെടുത്താന്‍ ബന്ധുക്കള്‍ പദ്ധതിയിട്ടിരുന്നു, ഇതിന് ഒടുവിലാണ് നാഗരാജുവിനെ കൊലപ്പെടുത്തിയതെന്നും സുല്‍ത്താന പറഞ്ഞു.
മാസങ്ങള്‍ ഗൂഢാലോചന നടത്തിയാണ് നാഗരാജുവിന്റെ കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പോലീസ് വ്യക്‌തമാക്കി. സംഭവത്തില്‍ തെലങ്കാന ഗവര്‍ണര്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട് തേടി.
കഴിഞ്ഞ ബുധനാഴ്‌ച രാത്രി ഒമ്പതോടെ ബൈക്കിൽ പോകവേ സുൽത്താനയുടെ സഹോദരനും ബന്ധുവും ചേർന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിർത്തിയ ഇവർ കമ്പിവടിയും മൂർച്ചയേറിയ ആയുധവും ഉപയോഗിച്ച് നാഗരാജുവിനെ കൊലപ്പെടുത്തി. സാരമായ പരിക്കേറ്റ നാഗരാജു സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. അഞ്ചുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് സുൽത്താന പോലീസിനെ അറിയിച്ചത്.
Read Also: ഹൈദരാബാദിൽ 54 കോടിയുടെ ലഹരിമരുന്ന് വേട്ട; അഞ്ച് യുവതികൾ പിടിയിൽ