ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നിന്ന് വന്ന അഞ്ച് സ്‌ത്രീകളിൽ നിന്ന് 6.75 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്.
ഹൈദരാബാദ് കസ്‌റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്ന ഹാൻഡ് ബാഗുകളിൽ നിന്ന് ഹെറോയിൻ പിടിച്ചെടുത്തത്. അന്താരാഷ്‌ട്ര വിപണിയിൽ 54 കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയതെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.
ഹാൻഡ് ബാഗുകളിലും ഫയൽ മടക്കുകളിലും പൊടി രൂപത്തിലാക്കിയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ജോഹന്നാസ്‌ബർഗിൽ നിന്ന് ദോഹ വഴി എത്തിയ 26 വയസുള്ള ദക്ഷിണാഫ്രിക്കൻ യുവതിയെയാണ് ആദ്യം എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്‌ഥർ പരിശോധിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ മറ്റുള്ളവരുടെ ഹാൻഡ്ബാഗുകളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
Most Read: കർണാടകയിൽ പെൺവാണിഭ റാക്കറ്റ്; ഒരു സ്‍ത്രീ ഉൾപ്പെടെ ആറുപേർ പിടിയിൽ