തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യത. തെക്കൻ കർണാടകക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റും ശക്‌തമാണ്. മെയ് 17 മുതൽ 20 വരെ ശക്‌തമായതോ അതിശക്‌തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
മഴയുടെ പശ്‌ചാത്തലത്തിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.
Most Read: സംസ്‌ഥാനത്തെ ഡാമുകൾക്ക് സുരക്ഷാ ഭീഷണി; ഐബി റിപ്പോർട്