കൊല്ലം: വിസ്‌മയ കേസിൽ തിങ്കളാഴ്‌ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ആത്‍മഹത്യാ പ്രേരണയടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. വിസ്‌മയുടേത് ആത്‍മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്‌പി കെബി രവി നേരത്തെ പറഞ്ഞിരുന്നു.
500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ 42 സാക്ഷികളുണ്ട്. 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളാണ് കേസിൽ ഉള്ളത്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് വിധി പറയുന്നത്. ജൂൺ 21ന് വിസ്‌മയയെ പോരുവഴിയിലെ ഭർത്താവിന്റെ വീട്ടിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് സ്‌ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളെ തുടർന്നാണ് വിസ്‌മയ ആത്‍മഹത്യ ചെയ്‌തതെന്ന കണ്ടെത്തലിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥനായിരുന്ന ഭർത്താവ് കിരൺ കുമാറിനെ സർക്കാർ പിരിച്ചു വിട്ടു. കൂടാതെ കിരണിനെതിരെ ഗാർഹിക പീഡനത്തിനും, സ്‌ത്രീധന പീഡനത്തിനും കേസെടുക്കുകയും ചെയ്‌തു.
Most Read: നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി