കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ പിസി ജോർജ് ഹരജി നൽകും.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസ് എടുത്തെന്നുമായിരുന്നു പിസി ജോർജിന്റെ നിലപാട്. എന്നാൽ, തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വോഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനഃപൂർവമാണെന്നാണ് സർക്കാർ നിലപാട്.
സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദ്ദേശിച്ചിരുന്നില്ലേ എന്ന് പിസി ജോർജിനോട് എറണാകുളം ജില്ലാ സെഷൻസ് കോടതി ചോദിച്ചിരുന്നു. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയിൽ മുസ്ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
Most Read: പ്രളയക്കെടുതിയിൽ അസം; ബാധിച്ചത് 8 ലക്ഷത്തോളം ആളുകളെ