ആലപ്പുഴ: നവജാത ശിശുവിനെ അമ്മ പ്ളാസ്‌റ്റിക് കൂടിലാക്കി വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു. സംഭവം ഭര്‍തൃ സഹോദരന്‍ കണ്ടതിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി.
നിലവിൽ കുഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്‌ച വൈകീട്ടായിരുന്നു 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞത്. ഏഴാം മാസം പ്രസവിച്ചതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ മുറിയില്‍ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മൂത്തമകനെ കാണാതാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് അമ്മ പറയുന്നത്.
അതേസമയം, യുവതിക്ക് മാനസിക അസ്വസ്‌ഥതകളുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. യുവതിയെ മാനസികാരോഗ്യ വിദഗ്‌ധരെ കാണിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.
Most Read: വിദ്വേഷ മുദ്രാവാക്യം: ഉത്തരവാദികൾ സംഘാടകർ; ഹൈക്കോടതി