തിരുവനന്തപുരം: കേരളത്തെ ഇതുവരെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ലെന്നും ചുരുക്കം ചില ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് വില വർധിച്ചതെന്നും വ്യക്തമാക്കി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജിആർ അനിൽ. പൊതുവിതരണ രംഗത്തെ ഇടപെടലാണ് സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കൂടാതെ സംസ്ഥാനത്തെ 500ഓളം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായും, കൃത്രിമ വിലക്കയറ്റം സംസ്ഥാനത്തില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം കേരളത്തിലെ നിലവിലെ വിലക്കയറ്റത്തിന് കാരണം കാലാവസ്ഥാ വ്യതിയാനം മൂലം അയൽ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ജയ അരിയുടെ വിലയിൽ നിലവിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ ജയ അരി റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എഫ്സിഐ ഗോഡൗണുകളിൽ അരി എത്തിയതായും, 60 ശതമാനം റേഷൻ കടകളിലും അരി വിതരണത്തിന് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: കശ്മീർ വിഷയത്തിലെ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്ഥവെച്ച് പാകിസ്ഥാന്