ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാൾ സർക്കാരിലെ മന്ത്രിയായ ഇദ്ദേഹം 2015-16 കാലയളവിൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ഹവാല ഇടപാടിൽ പങ്കെടുത്തതായി അന്വേഷണ ഏജൻസി ആരോപിച്ചു.
ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. തന്റെ സഹപ്രവർത്തകനായ സത്യേന്ദർ ജെയിനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹത്തിന്റെ വൃത്തങ്ങൾ തന്നോട് പറഞ്ഞതായി ഈ വർഷം ജനുവരിയിൽ ഒരു റാലിക്കിടെ ഡെൽഹി മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞിരുന്നു.
Most Read: ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോര്‍ജ് പിഴ അടച്ചു