ന്യൂഡെൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ഹരജി സ്വീകരിച്ചാൽ ജാമ്യാപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു.
കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്‌റ്റ് ചെയ്‌തതിനെതിരെയാണ് ഹേമന്ത് സോറൻ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. ജസ്‌റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇഡി സമർപ്പിച്ച കുറ്റപത്രം ജാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി ഇത്തരമൊരു നിലപാടെടുത്തത്.
ഇതോടെ, ഹേമന്ത് സോറന്റെ അഭിഭാഷകനായ കപിൽ സിബൽ ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റേതിന് സമാനമായ സാഹചര്യമാണ് തനിക്കുള്ളതെന്നായിരുന്നു ഹേമന്ത് സോറന്റെ പ്രധാന വാദം. വ്യാജരേഖ ചമച്ചു ആദിവാസി ഭൂമി തട്ടിയെടുത്ത കേസിൽ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. അതിന് മുൻപ് തന്നെ മുഖ്യമന്ത്രി സ്‌ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.
Most Read| ബലാൽസംഗം, വധശ്രമം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു