ന്യൂഡെൽഹി: ജൂലൈ 18ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച യോഗത്തിൽ കെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും പങ്കെടുത്തേക്കില്ല.
കെസിആറിന്റെ പാർട്ടിയും എഎപിയും പുറത്തായതോടെ യോഗത്തിൽ ആദ്യം പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായേക്കില്ല. പ്രതിപക്ഷ യോഗത്തിന് മുമ്പ് മമത ബാനർജി ചൊവ്വാഴ്ച എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
എട്ട് മുഖ്യമന്ത്രിമാരുൾപ്പടെ 22 ബിജെപി ഇതര നേതാക്കൾക്കാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ ക്ഷണം അയച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് ലക്ഷ്യം. ശരദ് പവാറിനെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി ആക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ മൽസരത്തിന് ഇല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ വ്യക്തമാക്കി.
Most Read: നിർണായകമായ 104 മണിക്കൂർ; കുഴൽകിണറിൽ വീണ 11കാരനെ രക്ഷപെടുത്തി