ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാൽസംഗത്തിന് കേസ്. പേഴ്സണൽ സെക്രട്ടറി പിപി മാധവനെതിരെയാണ് ഡെൽഹി ഉത്തംനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജൂൺ 25ന് ആണ് പിപി മാധവനെതിരെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവതിയുടെ ഭർത്താവ് 2020ൽ മരണപ്പെട്ടിരുന്നു. തുടർന്ന് കോൺഗ്രസിന്റെ ആസ്ഥാനത്ത് ജോലി ചെയ്ത് വരികയായിരുന്നു.
യുവതിയുടെ ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡിസിപി എം ഹർഷ വർദ്ധൻ മദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വ്യാജ പരാതിയിലാണ് തനിക്കെതിരെ കേസ് എടുത്തതെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പിപി മാധവൻ പ്രതികരിച്ചു.
Most Read: സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഇന്ന് നിയമസഭയിൽ; രണ്ടാംദിനവും സഭ പ്രക്ഷുബ്ധമായേക്കും