ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹരജിയിൽ വിധി പറയുന്നത് ഡെൽഹി റൗസ് അവന്യൂ കോടതി ജൂൺ അഞ്ചിലേക്ക് മാറ്റി. ഇതോടെ നാളെ തന്നെ കെജ്രിവാളിന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി ഒന്നു വരെയാണ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ സമർപ്പിച്ച അപേക്ഷ സ്വീകരിക്കാൻ സുപ്രീം കോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. പിന്നാലെ വിചാരണക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്ഥിരം ജാമ്യത്തിനായി വിചാരണക്കോടതിയിൽ അപേക്ഷ നൽകണമെന്ന് ഇടക്കാല ജാമ്യം നൽകിയുള്ള ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രി അപേക്ഷ നിരസിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ അപേക്ഷ സമർപ്പിച്ചത്. ജാമ്യ കാലാവധി ജൂൺ ഒന്നിന് അവസാനിക്കുമ്പോൾ, രണ്ടിന് തിഹാർ ജയിലിലേക്ക് തിരികെ പോകുമെന്ന് കെജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Most Read| യുദ്ധം അവസാനിപ്പിക്കാൻ ഫോർമുലയുമായി ഇസ്രയേൽ; അംഗീകരിക്കണമെന്ന് ബൈഡൻ








































