തിരുവനന്തപുരം: ശസ്‌ത്രക്രിയാ ഉപകരണങ്ങളും മരുന്നുകളും കിട്ടായതോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ചികിൽസ മുടങ്ങി. നാളെ നടത്താനിരുന്ന പത്ത് ശസ്‌ത്രക്രിയകളാണ് മാറ്റിവെച്ചത്. ഇതോടെ വിവിധ ജില്ലകളിൽ നിന്നെത്തിയ രോഗികൾ പ്രതിസന്ധിയിലായി. ചിലർ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടി.
ശസ്‌ത്രക്രിയാ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ടുവർഷമായി ശ്രീചിത്ര പുതുക്കിയിരുന്നില്ല. താൽക്കാലികമായി കരാർ നീട്ടുകയായിരുന്നു. പഴയ വിലയിൽ തന്നെയായിരുന്നു ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാർ ഉപകരണങ്ങൾ എത്തിക്കാതായതോടെയാണ് പ്രതിസന്ധിക്ക് കാരണമായത്.
ഇന്ന് മുതൽ ശസ്‌ത്രക്രിയകൾ മുടങ്ങുമെന്ന് കാണിച്ച് വ്യാഴാഴ്‌ച ഡോക്‌ടർമാർ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർക്ക് കത്ത് നൽകിയിരുന്നു. നേരത്തെയും കത്തുകൾ നൽകിയിരുന്നുവെന്നാണ് വിവരം. എന്നാൽ, ഇതുവരെയും കരാറുകൾ പുതുക്കാനുള്ള ഒരു നടപടിയും എടുത്തിട്ടില്ല. അതിനിടെ, വിവിധ വകുപ്പ് മേധാവികളുടെ അടിയന്തിര യോഗം ഡയറക്‌ടർ നാളെ വിളിച്ചിട്ടുണ്ട്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































